പറന്നുനടന്നിരുന്ന കാഴ്ചകളിൽ ചിലതിനെ ഞാനെന്റെ തകര ക്യാമറയിൽ കുരുക്കി നിശ്ചലചിത്രങ്ങളാക്കി തടവിലാക്കി. ചിന്തകളിലിട്ടു ഞെരിച്ചു; സ്വപ്നങ്ങളിലിട്ടു മെതിച്ചു. ഒടുവിൽ ശേഷിച്ച അസ്ഥിപഞ്ഞരങ്ങളെ ജനലഴികളിൽ കെട്ടിയിട്ടു. മഴ തകർത്തുപെയ്ത ഇടവമാസ രാത്രികളിലൊന്നില്‍, മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ചിത്രങ്ങളെന്നോടു കഥ പറഞ്ഞു തുടങ്ങി. -വയനാടൻ
01 February, 2010
പുഴയൊഴുകിയിരുന്ന വഴികൾ
പാലൂട്ടി വളർത്തിയ കൈകൾ തന്നെ തീർത്ത ഗർത്തങ്ങളിൽ കുരുങ്ങി മരണം കാത്തു കിടക്കുകയാണിപ്പോൾ.
ഇനിയൊരു വർഷകാലം കൂടി കാണാൻ കാണാൻ ആയുസ്സൂണ്ടാവുമോ എന്നറിയില്ല. ജാതകം കുറിച്ച അജ്ഞാത കരങ്ങൾ, ആരും കാണാതെ എഴുതി സൂക്ഷിച്ചിരിക്കുമോ ഇനിയുമൊരു ബാല്യം. കാത്തിരിക്കുക വയ്യ.
എങ്കിലും ബാക്കി വയ്ക്കണം ഈ മണ്ണിന്റെ ഗർഭത്തിലെവിടെയെങ്കിലും ഒരുറവ. ഞാൻ ജീവിച്ചു മരിച്ചുവെന്നതിന്റെ ഒരേയൊരു തെളിവ്...
(കൊങ്കണിൽ യാത്ര ചെയ്യവേ)
Subscribe to:
Post Comments (Atom)
8 comments:
വഴികൾ മാത്രമായി മാറുന്നതും കാത്ത്
നമ്മുടെ നടിന്റെ അവസ്ത.......
എല്ലാ പുഴകളും ഏതാണ്ടിങ്ങനൊക്കെ തന്നെ.
ഇതും വറ്റിക്കൊണ്ടിരിക്കുകയല്ലേ....
ഇപ്പോള്‍ ഇതെങ്കിലും ഉണ്ട് കുറച്ചു കഴിഞ്ഞാല്‍ ഇതും കാണില്ല
ഒരു ഉറവ ബാക്കി വെക്കണം. നമ്മുടെ നിലനില്‍പ്പിന് അത്യാവശ്യം ആണത്. അറിയേണ്ടവര്‍ അറിയുന്നില്ല.
ആത്മാര്‍ത്ഥമായി പറയുന്നു,വളരെ മനോഹരം ഈ എഴുത്ത്.
എന്തു പറയാൻ കലികാലവൈഭവം എന്നല്ലാതെ !!
vatti varalunna naleye kurichorkkanuvunnilla..
Post a Comment