പറന്നുനടന്നിരുന്ന കാഴ്ചകളിൽ ചിലതിനെ ഞാനെന്റെ തകര ക്യാമറയിൽ കുരുക്കി നിശ്ചലചിത്രങ്ങളാക്കി തടവിലാക്കി. ചിന്തകളിലിട്ടു ഞെരിച്ചു; സ്വപ്നങ്ങളിലിട്ടു മെതിച്ചു. ഒടുവിൽ ശേഷിച്ച അസ്ഥിപഞ്ഞരങ്ങളെ ജനലഴികളിൽ കെട്ടിയിട്ടു. മഴ തകർത്തുപെയ്ത ഇടവമാസ രാത്രികളിലൊന്നില്‍, മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ചിത്രങ്ങളെന്നോടു കഥ പറഞ്ഞു തുടങ്ങി. -വയനാടൻ
13 March, 2010
വഴി നടത്തൽ
കൈപിടിച്ചു നടക്കുന്ന വഴികളിൽ ഒരുനാൾ നീ തനിയേ നടക്കും
കുട പിടിക്കുന്നൊരീ മരങ്ങളെല്ലാം അന്നു ഇല പൊഴിച്ചു നിൽക്കും
തണൽ വീണ വഴികൾ വെയിലിൽ ഉരുകി വീഴും.
കല്ലിലും മുള്ളിലും നടന്നു ശീലിക്കണം
പൂജ്യം മുതൽ എണ്ണിപ്പഠിച്ചു തുടങ്ങണം..
അന്നു തളർന്നു വീഴാതിരിക്കാൻ നീ ഇന്നേ കരുതിയിരിക്കണം...
(സ്കൂളിൽ നിന്നും കാട്ടിലൂടെ വീട്ടിലേക്കുള്ള വഴി)
Subscribe to:
Post Comments (Atom)
12 comments:
എന്റെ ഒര്മ്മയിലുമുണ്ട് ഇത്രഭംഗിയില്ലെങ്കിലും ഇതുപോലൊരു വഴി.............
ഈ ബ്ലോഗില്‍ വന്നു പോകുമ്പോള്‍ ഒരു പ്രത്യേക സുഖം മാഷേ...
നന്ദി
നല്ല വഴി
വളരെ അര്‍ത്ഥവത്തായ വരികള്‍
കരുതിയിരിക്കാം.
തകര്‍ത്തു വയനാടാ..കരുതിയിരിപ്പ് കൊള്ളാം.
അന്നു തളർന്നു വീഴാതിരിക്കാൻ നീ ഇന്നേ കരുതിയിരിക്കണം... nalla varikal ...!!!
ശരിക്കും വഴി നടത്തിച്ചു.
nice shot. loved this
കൈപിടിച്ചു നടക്കുന്ന വഴികളിൽ
ഒരുനാൾ നീ തനിയേ നടക്കും.
നല്ല വരികള്‍.
നല്ല ചിത്രവും മനോഹരമായ എഴുത്തും.
നല്ല വരികള്‍.
Post a Comment