പറന്നുനടന്നിരുന്ന കാഴ്ചകളിൽ ചിലതിനെ ഞാനെന്റെ തകര ക്യാമറയിൽ കുരുക്കി നിശ്ചലചിത്രങ്ങളാക്കി തടവിലാക്കി. ചിന്തകളിലിട്ടു ഞെരിച്ചു; സ്വപ്നങ്ങളിലിട്ടു മെതിച്ചു. ഒടുവിൽ ശേഷിച്ച അസ്ഥിപഞ്ഞരങ്ങളെ ജനലഴികളിൽ കെട്ടിയിട്ടു. മഴ തകർത്തുപെയ്ത ഇടവമാസ രാത്രികളിലൊന്നില്‍, മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ചിത്രങ്ങളെന്നോടു കഥ പറഞ്ഞു തുടങ്ങി. -വയനാടൻ
24 June, 2009
ഗർജ്ജനമെന്നേ മറന്നൂ ഞാൻ
സന്ദർശകർ ഒഴിഞ്ഞ് മരുഭൂമിയിലെ വേലിക്കെട്ടിനകത്തെ പഴകിയ ഇരുളിൽ ഞാൻ മാത്രമാവുമ്പോൾ മണൽത്തരികൾ പരിഹസിച്ചു ചിരിക്കുന്നതെനിക്കു കേൾക്കാം 'ശബ്ദമില്ലാത്തവൻ'. എതിർക്കാറില്ല.രോമകൂപങ്ങളിൽ ചോര പൊടിയിക്കുന്നൊരീ മണലാരണ്യത്തിൽ എന്റെ ഗർജ്ജനമെന്നേ മറന്നൂ ഞാൻ.എല്ലാം ഒരു നെടുവീർപ്പിലൊതുക്കാം.ശബ്ദം നഷ്ടമായ തലമുറകളിനിയുമുണ്ടാവാതിരുന്നെങ്കിൽ.
(അൽ- ഐൻ മൃഗ(?)ശാലയിൽ നിന്നൊരു കാഴ്ച.)
Subscribe to:
Post Comments (Atom)
5 comments:
ആള് കുറച്ചു ചൂടന്‍ ആണെന്ന് തോന്നുന്നു . എന്തായാലും ഫോട്ടോ കൊള്ളാം
വാക്കുകൾക്കു നന്ദി ഉണ്ണിമോൾ
ചിത്രത്തിനു മിഴിവേകുന്ന അടികുറിപ്പുകള്‍..
നന്നായിട്ടുണ്ട്.
ദൈന്യതയോടെ മൃഗരാജാവ്
ജ്വാല, വേദ വ്യാസൻ: വരവിനും വാക്കുകൾക്കും നന്ദി
Post a Comment